2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

~ഒറ്റിന്റെ വള കിലുക്കം~



ഒറ്റിന്റെ കുടില മണ്ണില്‍
വറ്റിന്റെ നാണയതിന്നുമപ്പുറം
മുഴങ്ങുമൊരു വള കിലുക്കം.

ഇളം വെയില്‍മിന്നുന്ന
തെളി ഹൃദയ വീഥിയില്‍
മരീചികയാം
വിജയമെന്നോര്‍ത്തു
നീ ആര്‍ക്കവേ .,

വിഷ മഴക്കാറായ്
പെയ്തു നീ തോരവേ
അറിക, ജയാരവങ്ങളില്‍
മുഴങ്ങുന്നതോക്കെയും
നാളേക്ക് നീക്കിയൊരു
തനിയാവര്‍ത്തനം .

സ്നേഹ ചാപങ്ങള്‍ക്കൊപ്പം,
സഹനത്തിന്‍ സഖിക്കു മേല്‍
അടിച്ചേല്‍പ്പിച്ചതൊക്കെയും
കപട സ്നേഹമാം
കരിവീട്ടിയായിരുന്നു
ക്ഷീരവും ദധിയും-
ഏതെന്നറിയാതെ
കാപട്യ ലോകത്തില്‍
കദനത്തിനായ്
പലരുമുണ്ടാകവേ
എരിയുന്ന വേനല്‍
അരികിലാണെങ്കിലും
നിന്‍ വള കിലുക്കവും
ഹൃത്തിന്‍ സ്പന്ദനങ്ങളും
ഒറ്റിന്റെ രൂപം.

ഉറങ്ങുന്ന ചിന്തയെ
ഒറ്റക്കാക്കിതാ -
പോകുന്നു മത് സഖീ
ചവര്‍പ്പെന്നുചൊല്ലി നീ
എറിഞ്ഞൊരു
കണികയുംനാളേക്ക്
നീ കൂട്ടുന്ന നാണയ കിലുക്കവും ....

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അടയാളം

പൂക്കളെയും ;പുഴകളെയും
കുറിച്ച് വാചാലമായിരിക്കെ
 മോഹങ്ങളുടെ താഴ്വരയില്‍
എവിടെയോ
ഓളങ്ങളുടെ ഇളക്കങ്ങള്‍
കൊണ്ട് പോലും
ശാന്തത കൈവിടാത്ത
മനോഹരമായൊരു ഒരു
ഹൃദയാകാര തടാകം
ഉണ്ടെന്നും ;
മോഹിപ്പിക്കുന്ന ആ താഴ്വാരം
നമ്മെ കാത്തിരിക്കുന്നെന്നും
നീ മൊഴിഞ്ഞ വേളയില്‍
അറിഞ്ഞിരുന്നില്ല
അത് നിന്‍ പ്രണയം വഴിയും
ഹൃദയമായിരുന്നെന്നു..
കോട മഞ്ഞു മൂടിയ താഴ്വാരം
ഒരു ഇളം വെയിലില്‍
തെളിയും പോലെ
മനസ്സിന്റെ
പ്രശാന്ത തീരത്ത്
നിന്നോപ്പമാ തടാകവും
തെളിയുമെന്നും ..

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

“സാർത്ഥകം''

മൌനത്തിലെ
വാചാലതയ്ക്കും
നിശബ്ദതയുടെ
സംഗീതത്തിനും
സന്തോഷത്തിലെ
സന്താപത്തിനും
ഏകാന്തത മെനയും
മാലാഖ കുരുന്നുകള്‍
വാഴും കൊട്ടാരത്തിനും
കടുംപാറയിലെ നീരുറവക്കും
നിന്‍ മുന്നില്‍ എനിക്ക്
സ്വപ്ന ജീവി പദം നല്‍കവേ ...
ഒരിക്കല്‍ പോലും
നീ അറിഞ്ഞിരിക്കാത്ത
മണ്ണിന്‍ ആഴങ്ങളും..
അതില്‍ ലയിച്ച
ആകാശ ഔന്നിത്യവും
ചങ്ങല കണ്ണിക്ക്‌ ചുറ്റും
സ്നേഹം ഉരുക്കിയൊഴിച്ച്
ഒരുക്കും കരുതലിന്‍ വലയവും
സമാധിയില്‍ നിന്നുണര്‍ന്ന ,
ശലഭം പോല്‍
പ്രണയത്തിനു മേല്‍
ജീവിതം സത്യമെന്നും
അറിയവേ
മയൂര നൃത്തം പോല്‍
മനോഹരമം ദിനങ്ങള്‍
പൊലിഞ്ഞു വീഴുന്നു..
അടരുവാനാകാത്ത
അഴലോടെ ....

പ്രേമ ഭിക്ഷുകിയുടെ
പ്രണയംനിറയും
സ്വർഗ്ഗീയാരാമത്തേക്കാൾ
ജീവനെയും ജീവിതത്തെയും
പ്രണയിക്കുന്ന നീ
എനിക്കായ് ഒഴിച്ചിട്ട

അരവയറിലെ -
അഗ്നിയാണെനിക്കിഷ്ടം

നിന്റെ ധാർഷ്ട്യത്തിന്മേല്‍
ചെന്നായ്ക്കള്‍ അകലും
കവചമാണെനിക്ക്
പ്രിയവും .........

2010, നവംബർ 12, വെള്ളിയാഴ്‌ച

മണ്ണൊടലിഞ്ഞ മനം

 യാത്ര പറച്ചിലില്‍ നിസ്സഹായതയുടെ ഭാരത്താല്‍ തളര്‍ന്ന തനുവിലെക്കു എറ്റു വാങ്ങിയ എങ്ങലടികളൊ 'ദ്രുത വെഗത്തില്‍ മിടിച്ച്‌ അണ പൊട്ടിയ നെഞ്ചിന്റെ ചലനമൊ;പതിവിലധികം ചൂടുണ്ടെന്നു തൊന്നിയ സഫിയുടെ കണ്ണീരൊ? ഇതില്‍ എതാണെന്നെ കൂടുതല്‍ തളര്‍ത്തിയതെന്നു വ്യക്തമല്ല -ഒന്നുറപ്പു നൊമ്പരത്താല്‍ അലഞ്ഞുലഞ്ഞ സഫിയുടെ നെഞ്ചിന്‍ താളക്രമം ഇന്നും മുറ തെറ്റാതെ അറിയുന്നുണ്ടു.                            
                                                 ഉമ്മറ കൊലായിലെ ഉരുളന്‍ തൂണില്‍സര്വ ഭാരവും എല്പ്പിച്ചു; കണ്ടു കൊതിതീരാതെ ആര്‍ത്തി പൂണ്ട  രണ്ട്‌ കണ്ണിര്‍ കയങ്ങല്‍ വഴിയൊഴിഞ്ഞു തീരുന്ന ഇടവഴിയൊളം എന്നെ യാത്രയാക്കിയിരുന്നു ..പൊകെ പൊകെ ഒരു പൊട്ടൊളം കാഴ്ചയില്‍ അലിഞ്ഞില്ലതായ സഫിയുടെ രൂപം കണ്ണിരിന്നിടയില് അ‍വ്യക്തമായ് മറഞ്ഞു..........                  
                              കാലവധി എഴുതിയുറപ്പിച്ച ജീവനെന്ന്നു അറിയാന്‍ വൈകിയതൊരാള്‍ മാത്രം ..അവസാന നാളുകളില്‍ സഫി എത്രയൊ ആശിച്ചിരിക്കാം ഒരു സാന്ത്വനമായ്  കൊച്ചു അടുത്തുണ്ടാകാന്‍..അണപൊട്ടിയൊഴുകുന്ന സ്നെഹത്തിന്‍ മുകളില്‍ വെദനയുടെ ‍ കരിനിഴല്‍ വീഴ്ത്തതിരിക്കനായി ഒന്നുമറീയിക്കതെ കഴിഞ്ഞു .......  നൊമ്പരമത്രയും ചുമന്നു നീറിയപ്പൊഴും പുഞ്ചിരി തെച്ചു പിടിപ്പിച്ച മുഖവുമായ് എത്ര നന്നായ് അഭിനയിച്ചു - എണ്ണിത്തിട്ടമാക്കിയ ദിനങ്ങളൊക്കെയും .... നികത്താന്‍ കഴിയാത്ത വിടവിലെക്കുള്ള യാത്രയുടെ തുടക്കമായ് തീര്‍ന്നതു.             
                                                         ഈ ജന്മം എക്സ്പൈര്‍‍   ആകാന്‍ അധികകാലമില്ലെന്നു പറയുകിലും ;തമാശക്കു സ്വര്‍ണ്ണ ചിലങ്ക അണിയിക്കുന്ന പതിവു വര്‍ത്തമാനങ്ങളിലൊന്നായ് മാറിയത്‌....ആ സ്വര്‍ണ്ണ ചിലങ്ക തൊരാ കണ്ണിരിന്നു കൂട്ടു പണിയുമെന്നറീയാന്‍ ഒരു പാട്‌ വൈകി.........ഒരായുഷ്കാലത്തിന്റെ ദു;ഖം  മൊത്തമായ് സമ്മാനിച്ചു തണലായിരുന്ന  മടിത്തട്ടിനെ കവര്‍ന്നൊരാ  മേയ് മൂന്നു ഇന്നും കടന്നു പൊകുന്നു ചാരം മൂടിയ കനലിനെ ആളിക്കത്തിച്ചു; അനാഥത്വമെന്ന പെക്കൊലതിനെ ഒര്‍മ്മിപ്പിച്ചു  കൊണ്ട്‌......‌ ഉന്മാദത്തിന്റെ വക്കൊളമെത്തുന്ന  അവ്സ്ഥ ചിലപ്പൊഴെങ്കിലും ആശ്വാസം പകരുമെന്നറിഞ്ഞ ദിനങ്ങള്‍‍ ....            
                                  കരിയിലകള്‍  കാലിനൊട്‌കിന്നാരമൊതി -കലപില കൂട്ടിയപ്പൊഴാണ്‌..തന്റെ പ്രിയ സഫി ഉറങ്ങുന്ന മണ്ണില്‍ നിന്നു ഒരു പാട്‌ വഴിദൂരം പിന്നിലെകു നടന്നുവെന്നൊര്‍ത്തത്‌.....എത്രനെരമായി ആ യാത്ര തുടങ്ങിയിട്ടെന്നും നിശ്ചമില്ലായിരുന്നു ‍...പാതിയിലെവിടെയൊ മുഴുമിപ്പിക്കതെ പൊയ യാസീന്റെ വരികള്‍ക്കായ് പരതിയപ്പൊള്‍ ...നീട്ടിയുള്ളൊരു പിന്‍ വിളി കെട്ടു ..ഉമ്മീ ..വാ ...വീട്ടില്‍ പൂവാം ..പെടിയാവണൂ ..അവരറിയുന്നില്ലല്ലൊ ഉമ്മിക്കു താരാട്ടു പാടിയ തൊട്ടിലാണൂ മണ്ണൊടലിഞ്ഞ്‌ മുന്നില്‍ കിടക്കുന്നതെന്ന്‌ ........................!!!!!!!!!!!!!! 

ശുദ്ധി കലശം

അപരിചിതമാം കടവില്‍        
എവിടെ നിന്നോഒരു നിഴല്‍ 
നീറ്റിയ ഉമിത്തീക്ക്   മേല്‍ 
ശാന്തമാം ഒരു ചാറ്റല്‍
മഴ പൊഴിഞ്ഞിരുന്നെങ്കില്‍
സ്വാര്‍ത്ഥമാം സ്നേഹ കണങ്ങള്‍
ആവാഹിനിയാം   ആഴി തന്‍  
അഗാധതയിലേക്ക് ചേര്‍ത്ത്
ശാന്തി നേടാന്‍ കഴിഞ്ഞെങ്കില്‍
സര്‍വ ശുദ്ധീ ദായിനി 
അശുദ്ധയല്ലിവള്‍ ...
ശുദ്ധി കലശത്തിനായ്   
 അശുദ്ധി പേറുന്നവര്‍ ഇനിയും 
പാപ മ്ലേച്ചങ്ങളെ
നിമഞ്ജനം ചെയ്യാതിരിക്കുക 
മലീമസമാക്കാന്‍ വ്യഥാ
ശ്രമിക്കാതിരിക്കുക ...

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മെഹബൂബ്

ഓ  മെഹബൂബെ
നിന്റെ വീട്ടിലെക്കെന്നാണീനി
ഒരു യാത്ര.


നിന്റെ വിളിക്കിനി എന്നാണ്‌
ഉത്തരം നല്‍കാന്‍ കഴിയുക ..
ആ  പുണ്യ മണ്ണില്‍ എന്നാണിനി
ഒന്നു ചവിട്ടാന്‍ കഴിയുക ..
നിന്നൊടുള്ള പ്രെമത്താല്‍
നീറിപ്പിടക്കുന്നു
എന്റെ ഹൃദയം..

എന്റെ കണ്ണീര്‍
വറ്റിപ്പൊകുമൊ
ഹൃദയത്തില്‍ സ്നെഹത്തിന്‍
പരുക്കുകളെറ്റിരിക്കുന്നു
കടലാസും ,മഷിയും
തീര്‍ന്നുപൊയി
നിന്നൊടുള്ള പ്രണയം
ബാക്കിയായി...

അത് പകര്‍ത്തുക
അസാധ്യവും
നിന്റെഗേഹം ചുറ്റി
നടക്കുവാന്‍


തീര്‍ത്താല്‍ തീരാത്ത
ആശയാണ്‌
പാപക്കറയാല്‍
തമസ്സിനെ വരിചൊരാ
സ്വര്‍ഗീയതയില്‍
മുഖമണക്കുവാന്‍
തുടികൊട്ടു എന്‍ ഹൃദയം

നീ വാഗ്ദത്വം‍ ചെയ്ത
ഇടങ്ങളില്‍നിന്നൊട്‌
അഭയം തെടുവാനായി
അനുവാദമില്ലാതെ
കടക്കുവാന്‍ കഴിയില്ലല്ലൊ

ദാഹത്തിനറുതി വരുത്തുവാന്‍
ആവൊളം പുണ്യ-
സ്നെഹജലമെന്നു കിട്ടും‍
സമാഗമത്തില്‍ നിന്നില്‍ നിന്നു.
കണ്ണെടുക്കാത്തതും പുണ്യം

നീ എത്ര മഹോന്നതന്‍
സ്നേഹത്തിന്റെ  ഭാരം
ഉയര്ത്താന്‍കഴിയുന്ന
ഭാഗ്യമുള്ളവളാക്കൂ നീയെന്നെ ..
എന്നെ നിന്‍ വിളിക്കുത്തരം ...
നല്‍കാന്‍ അനുവദിക്കൂ......