2010, മേയ് 29, ശനിയാഴ്‌ച

പ്രത്യാശ


ഈ രക്തദാഹമെന്നു തീരും
മനുഷ്യ പിശാചുക്കള്‍ക്ക്‌;
ഒത്തു ജീവിക്കാന്‍ കൊതിയുള്ള-
ജന്മങ്ങളെ കൊന്നൊടൂക്കീടുന്നു.
ആദിയില്‍ തുടങ്ങിചീന്തിക്കുടിച്ചിട്ടും-
കൊതി തീരാ പിശാചായ്കലി ആട്ടം
തുള്ളുന്നു.
ഹെതുവായ് മതവും,തീവ്രവാദവും.;
എന്നു തീരുമീ ഉലകിന്‍ സങ്കടം.
ജീവന്റെ തുടിപ്പിനായ് കെഴുമ്പൊഴും-
പിടഞ്ഞും ,ചിതറിയും,തീരുമ്പൊഴും;
അറിയുന്നില്ലവര്‍ തന്‍ കര്‍മ്മ ദൊഷമെന്തെന്നു-
എന്തിനാണീ നരബലി ..
കാണുവാന്‍ വയ്യിനിയും
കരള്‍ നീറീടുന്നു;
ഇതിനാണോ മത ,
ദൈവചിന്ത ഭൂവിതില്‍...
അറിയുന്നീല്ല,അതിന്‍
മഹത്വം അധമന്മാര്‍;
എത്രയൊ മഹാത്മാക്കള്‍,
ചൊല്ലിക്കഴിഞ്ഞിട്ടും;
ചിന്തയെതുമില്ലാതെ
,അലറീവിളിക്കുന്നു .
അനാഥമാക്കപ്പെടുമീ,
ജന്മങ്ങള്‍തന്‍ കണ്ണീരു;
ആഴിയായ് നമ്മളെ,
മുക്കിക്കൊന്നീടുമൊ?
ദൈവസ്നെഹമാം
തണല്‍‍മരച്ചൊട്ടില്‍
ഒന്നിച്ചു നിന്നീടാം മാനുഷരായിട്ടു,
രക്തകറയെല്ലാം,
സ്നെഹ പാനീയത്താല്‍,
കഴുകി കളഞ്ഞു,
നമുക്കൊരുമിച്ചീടാം.
ധരണിയാം ,അമ്മതന്‍
തിരുമാറിന്‍ ചൂടില്‍
ഒന്നിച്ചുറങ്ങാം ,
നല്ല നാളേക്കായ്.
ഇനിയുള്ള മക്കള്‍ വളരട്ടെ,
ജാതി,വിവെചന
ചിന്തയില്ലാതെ-
ആശ തന്‍ കിരണ‍ങ്ങള്‍-
വിതച്ചീടാം ,നമുക്കൊന്നായ്..
ഫലമെത്ര നെടുമെന്നറിയില്ലെങ്കിലും.
''സ്നെഹത്തിന്‍ ,പെരുമഴക്കാലം -
തീര്‍ക്കാം നമുക്ക്‌......
‍ പ്രത്യാശതന്‍ കിരണങ്ങള്‍
വിതക്കാം നമുക്കൊന്നായ്.....

3 അഭിപ്രായങ്ങൾ:

  1. Valare nalla kavitha. Ente manassilulla athe abhiprayangal.Thudarnu ezhuthu.

    മറുപടിഇല്ലാതാക്കൂ
  2. ആശ തന്‍ കിരണ‍ങ്ങള്‍-
    വിതച്ചീടാം ,നമുക്കൊന്നായ്..
    ഫലമെത്ര നെടുമെന്നറിയില്ലെങ്കിലും.
    ''സ്നെഹത്തിന്‍ ,പെരുമഴക്കാലം -
    തീര്‍ക്കാം നമുക്ക്‌......
    ‍ പ്രത്യാശതന്‍ കിരണങ്ങള്‍
    വിതക്കാം നമുക്കൊന്നായ്.....

    മനോഹരമായ കവിത...

    മറുപടിഇല്ലാതാക്കൂ